Showing posts with label musthafa kudallur. Show all posts
Showing posts with label musthafa kudallur. Show all posts

Wednesday, June 9, 2010

ഭോപാല്‍: ദുരന്തത്തിന്റെയും അവഗണനയുടെയും 26 വര്‍ഷം











ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപാല്‍ വിഷവാതകച്ചോര്‍ച്ച സംബന്ധിച്ച കേസില്‍ 26 വര്‍ഷത്തിനു ശേഷം വിധി വന്നിരിക്കുന്നു. ദുരന്തം മുതല്‍ വിധി വരെയുണ്ടായ പ്രധാനസംഭവ വികാസങ്ങള്‍.

1984 ഡിസംബര്‍ 3: അമേരിക്കന്‍ കമ്പനിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് (യു.സി.ഐ.എല്‍) കീടനാശിനി ഫാക്ടറിയില്‍ നിന്ന് വിഷവാതകമായ മീഥൈല്‍ ഐസോസൈനേറ്റ് ചോര്‍ന്നു. ദുരന്തത്തില്‍ 15000 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും കാല്‍ലക്ഷത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് സംഘടനകള്‍ പറയുന്നു. അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ട് പരിക്ക്. ദശലക്ഷക്കണക്കിനാളുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അസുഖങ്ങള്‍.
1984 ഡിസംബര്‍ 4: യൂനിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ അറസ്റ്റില്‍. എന്നാല്‍, 2000 ഡോളറിന്റെ മാത്രം ജാമ്യത്തിലും ആവശ്യപ്പെടുമ്പോള്‍ എത്താമെന്ന ഉറപ്പിലും ആന്‍ഡേഴ്‌സണെ മധ്യപ്രദേശ് പോലിസ് വിട്ടയച്ചു. ശിക്ഷാര്‍ഹമായ നരഹത്യാ കേസില്‍ 10ാം പ്രതി യൂനിയന്‍ കാര്‍ബൈഡ്.
1984 ഡിസംബര്‍ 4: കേസ് സി.ബി.ഐക്ക്
1985 ഫെബ്രുവരി: യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് 3.3 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇന്ത്യാ സര്‍ക്കാര്‍ അമേരിക്കന്‍ കോടതിയില്‍ ഹരജി നല്‍കി.
1986: യു.എസ് ജില്ലാ കോടതി കേസുകളെല്ലാം ഇന്ത്യയിലേക്കു മാറ്റുന്നതായി ഉത്തരവിട്ടു.
1987 ഡിസംബര്‍ : സ.ിബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതമെന്ന ഉദ്ദേശ്യമില്ലാത്ത കുറ്റകരമായ നരഹത്യ (306), ആയുധമോ മറ്റോ കൊണ്ട് ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ (326) എന്നീ വകുപ്പുകള്‍ പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി യൂനിയന്‍ കാര്‍ബൈഡ് കമ്പനി യു.എസ്.എ, യൂനിയന്‍ കാര്‍ബൈഡ് ഹോങ്കോങ്, യു.സി.ഐ.എല്‍ എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തി. ആന്‍ഡേഴ്‌സണ് സമന്‍സ്.
1989 ഫെബ്രുവരി: കേന്ദ്ര സര്‍ക്കാരും യൂനിയന്‍ കാര്‍ബൈഡും തമ്മില്‍ 470 ദശലക്ഷം ബില്ല്യണിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയിലെത്തി.
1989 ഫെബ്രുവരി- മാര്‍ച്ച്: നീതിരഹിതമായ ഒത്തുതീര്‍പ്പിനെതിരേ നിരവധി ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടു.
1992: 470 ദശക്ഷം ഡോളറിന്റെ ഒരു ഭാഗം ദുരന്തത്തിന്റെ ഇരകള്‍ക്കു വിതരണം ചെയ്തു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഹാജരാവാത്ത ആന്റേഴ്‌സണെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു.
1994 നവംബര്‍: ദുരന്തബാധിതരുടെയും സന്നദ്ധസംഘടകളുടെയും പരാതികള്‍ തള്ളിക്കൊണ്ട് യു.സി.ഐല്‍ ഓഹരികള്‍ മക് ലിയോഡ് റസ്സല്‍ ലിമിറ്റഡിനു വില്‍ക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
1996 സെപ്തംബര്‍ 13: പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ നിസ്സാരവകുപ്പുകളാ(304 എ, 336, 337)ക്കി മാറ്റി.
1999 ആഗസ്ത്: യീനിയന്‍ കാര്‍ബൈഡ് അമേരിക്കയിലെ തന്നെ കമ്പനിയാ ഡൗ കെമിക്കല്‍സില്‍ ലയിച്ചു.
1999 നവംബര്‍: ഗ്രീന്‍പീസ് നടത്തിയ മണ്ണ്-ജല പരിശോധനകളില്‍ ഫാക്ടറി നില്‍ക്കുന്ന പ്രദേശത്ത് രസം ഉള്‍പ്പെടെ അപകടകരമായ 12 രാസപദാര്‍ഥങ്ങളുടെ അളവ് അനുവദനീയമായതിന്റെ ആറു ദശലക്ഷം മടങ്ങു കൂടുതലാണെന്ന് കണ്ടെത്തി.
ദുരന്തബാധിതരും ചില സംഘടനകളും ആന്‍ഡേഴ്‌സണെതിരേ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.















2001 ഫെബ്രുവരി
: യു.സി.ഐ.എല്ലിന്റെ ബാധ്യകള്‍ ഏറ്റെടുക്കാനാവില്ലെന്ന് യൂനിയന്‍ കാര്‍ബൈഡ്.
2002 ജനുവരി: സൃഷ്ടി ആന്റ് ടോക്‌സിക്ക് ലിങ്ക്‌സ് നടത്തിയ പഠനത്തില്‍, ഫാക്ടറിക്കു സമീപത്തെ അമ്മമാരുടെ മുലപ്പാലില്‍ ഈയത്തിന്റെയും രസത്തിന്റെയും അംശങ്ങള്‍ കണ്ടെത്തി.
2002 ജൂണ്‍ : ആന്‍ഡേഴ്‌സണെതിരായ കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇരകള്‍ ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനം തുടങ്ങി.
2002 ആഗസ്ത്: ആന്‍ഡേഴ്‌സണെതിരേ നരഹത്യാ കുറ്റം ചുമത്തി. ഇയാളെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട്. ആന്‍ഡേഴ്‌സണെ കാണാനില്ലെന്ന് അമേരിക്കന്‍ അധികൃതര്‍; അമേരിക്കയില്‍ തന്നെയുണ്ടെന്ന് ബ്രിട്ടീഷ് ദിനപത്രം.
2002 ഒക്ടോബര്‍: ആയിരക്കണക്കിന് ടണ്‍ വിഷമാലിന്യം കെട്ടിക്കിടക്കുന്ന ഫാക്ടറി വൃത്തിയാക്കുന്നതിനെതിരേ പ്രതിഷേധം.
2003 മെയ്: ആന്‍ഡേഴ്‌സണെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
2004 മാര്‍ച്ച്: ഇന്ത്യാ സര്‍ക്കാര്‍ അനുമതിപത്രം നല്‍കിയാല്‍ മാലിന്യം നീക്കം ചെയ്യാന്‍ ഡൗ കെമിക്കല്‍സിനോട് ആവശ്യപ്പെടാമെന്ന് അമേരിക്കന്‍ കോടതി. ഇന്ത്യ അനുമതിപത്രം കൈമാറി.
2004 ജൂണ്‍: കുറ്റവാളികൈമാറ്റ കരാറിന്റെ പരിധിയില്‍ പെടാത്തതിനാല്‍ ആന്‍ഡേഴ്‌സണെ കൈമാറാനാവില്ലെന്ന് അമേരിക്ക.
2004 ജൂലൈ 19: നഷ്ടപരിഹാരമായ (407 ദശലക്ഷം ഡോളറും 1992 മുതലുള്ള പലിശയും) 15 ബില്ല്യണ്‍ ഡോളര്‍ ദുരന്തബാധിതര്‍ക്കു നല്‍കണമെന്ന് സുപ്രിംകോടതി സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടു.
2004 ഒക്ടോബര്‍ 25: നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാറിനെതിരേ പ്രതിഷേധം.
2004 ഒക്ടോബര്‍ 26: 15 ബില്ല്യണ്‍ ഡോളര്‍ നവംബര്‍ 15നുള്ളില്‍ കൊടുത്തുതീര്‍ക്കണമെന്ന് സുപ്രിംകോടതി.
2010 ജൂണ്‍ 7: യൂനിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ ചെയര്‍മാന്‍ കേശുബ് മഹീന്ദ്ര ഉള്‍പ്പെടെ എട്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

(കടപ്പാട്: തേജസ്)

Monday, March 24, 2008

Welcome

Hello friends,
This is an attempt to share my words with you. Hope you will give a sincere feedback.