ലാലുപ്രസാദ് യാദവ് തരംഗത്തിന്റെയും കാലത്തിനു മാറ്റം വരുത്തി ബിഹാര്‍ എന്ന പിന്നാക്ക സംസ്ഥാനത്തെ മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാറിനെ സഹായിച്ചത് രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലെ വൈദഗ്ധ്യമാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ മോമ്പൊടിയായി വികസന കാഴ്ചപ്പാടും മതേതര പ്രതിച്ഛായയും അദ്ദേഹത്തെ തുടര്‍ച്ചയായ രണ്ടാംതവണയും മുഖ്യമന്ത്രിപദത്തില്‍ എത്തിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തും വിധം ആനുകൂല്യങ്ങള്‍ നല്‍കിയത് ഈ നേട്ടത്തിന് മികച്ച എന്‍ജിനിയീര്‍ കൂടിയായ ഈ 59കാരനെ സഹായിച്ചു.
എല്ലാവര്‍ക്കും സമീപിക്കാവുന്ന, ആളുകളിലേക്കിറങ്ങിച്ചെല്ലുന്ന നേതാവ്. കുര്‍ത്തയും പൈജാമയുമണിഞ്ഞ് നര വന്നു തുടങ്ങിയ കുറ്റിമീശയും താടിയുമുള്ള സൗമ്യസ്വഭാവക്കാരന്‍- ഇതാണ് ജെ.ഡി.യു അധ്യക്ഷന്‍ കൂടിയായ നിതീഷ് കുമാര്‍.
പുതിയ ജയത്തോടെ ലാലുവിന്റെ ആര്‍.ജെ.ഡി വീണ്ടും ക്ഷയിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്. ഭരണവിരുദ്ധ വികാരം എന്ന സാധ്യതയുള്ള പ്രശ്‌നത്തെ വിജയകരമായി നിതീഷിനു മറികടക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം.
70കളിലെ ജയപ്രകാശ് നാരായണിന്റെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ സൃഷ്ടിയാണ് നിതീഷ്. രാം മനോഹ്യര്‍ ലോഹ്യയാണ് നിതീഷിന്റെ മാര്‍ഗദര്‍ശി. 15 വര്‍ഷം നീണ്ട ലാലു-റാബ്‌റി ഭരണത്തിനെതിരായ എന്‍.ഡി.എയുടെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത് നിതീഷ് കുമാറാണ്. തിരഞ്ഞെടുപ്പു വിജയങ്ങളും ഭാഗ്യവും ആദ്യം മടിച്ചു നിന്നെങ്കിലും തളരാത്ത നേതാവായി അദ്ദേഹം ബി.ജെ.പി-ജെ.ഡി.യു സഖ്യത്തെ നയിക്കുകയായിരുന്നു.
ജാതിരാഷ്ട്രീയത്തിന് പേരു കേട്ട ബിഹാറില്‍ ഈ വിഷയം ഉന്നയിക്കാതെയാണ് നിതീഷ് പ്രചാരണം നടത്തിയത്. പകരം പുതിയ ബിഹാര്‍ എന്ന പേരില്‍ വികസന കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ദലിതുകളുടെയും പാവപ്പെട്ട മുസ്്‌ലിംകളുടെയും കേന്ദ്രങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ അതു കൊണ്ടു തന്നെ നിതീഷിനായി. വര്‍ഗീയ നിലപാടുള്ള ബി.ജെ.പിയുമായി സഖ്യ തുടരുമ്പോള്‍ തന്നെ ഒ.ബി.സിക്കാര്‍ക്കും ദലിത് മുസ്്‌ലിംകള്‍ക്കും ജോലി സംവരണം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1990ല്‍ വി പി സിങിന്റെ ദേശീയ മുന്നണി സര്‍ക്കാരില്‍ കേന്ദ്ര കൃഷി സഹമന്ത്രിയായി. ഇതേ വര്‍ഷം തന്നെയാണ് ലാലുപ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ അന്ന് ആ ജനതാദളിലുണ്ടായിരുന്ന നിതീഷ് സുപ്രധാന പങ്ക് വഹിച്ചത്. പിന്നീട് ലാലുവിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് നിതീഷും ഫെര്‍ണാണ്ടസും 12 എം.പിമാരും കൂട്ടരും പാര്‍ട്ടി വിട്ട് സമതാ പാര്‍ട്ടിയുണ്ടാക്കി.
1998ല്‍ എന്‍.ഡി.എ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നിതീഷായിരുന്നു റെയില്‍വേ മന്ത്രി. അടുത്ത വര്‍ഷം പശ്ചിമബംഗാളിലുണ്ടായ ട്രെയിനപകടത്തെ തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. താമസിയാതെ നടന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ 2000 വരെയും പിന്നീട് 2001 വരെയും കൃഷിമന്ത്രിയായി. 2001-2004 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു.
ഇതിനിടയ്ക്ക് ഏഴു ദിവസത്തെ മുഖ്യമന്ത്രിയാവാനും അപൂര്‍വഭാഗ്യം ലഭിച്ചു. 2000 മാര്‍ച്ച് 3നായിരുന്നു. ഇത് എന്‍.ഡി.എക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ പുറത്തുപോവേണ്ടിയും വന്നു. പിന്നീട് ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് സമദാ പാര്‍ട്ടി, ജെ.ഡി.യുവില്‍ ലയിച്ചു. എന്നാല്‍, ഇപ്പോഴാവട്ടെ, ഇതേ ജെ.ഡി.യു ബി.ജെ.പിയോടൊപ്പം രണ്ടാംതവണയും അധികാരത്തിലെത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും നിതീഷിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കം പാളുകയായിരുന്നു. മുസ്്‌ലിംകളുടെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്തു.
ബിഹാര്‍ കോളജ് ഓഫ് എന്‍ജിനീയറിങില്‍ പഠിക്കുമ്പോളാണ് ജയപ്രകാശ് നാരായണിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവായി നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലെത്തുന്നത്. നിയമസഭാ സീറ്റുകളില്‍ രണ്ടു തവണയും ലോക്‌സഭയിലേക്ക് ഒരു തവണയും ഭാഗ്യം പരീക്ഷച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ 1985ല്‍ എം.എല്‍.എ ആയ ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment